Search !

Saturday, November 13, 2010

Where from can I buy 3G handset ?

 

Where from can I buy 3G handset ?

 

You may buy 3G handset from BSNL franchisees or from the open market.

Will BSNL provide a 3G handset ?

 

Will BSNL provide a 3G handset ?

 

Yes, a 3G handset will be available through BSNL’s vast franchisee network. For details regarding various handset bundling schemes kindly visit BSNL website www.bsnl.co.in.

Models of 3G Data Card offered by BSNL in Bundling Scheme

 

Models of 3G Data Card offered by BSNL in Bundling Scheme

 

(A) USB Type MMX 300G Micromax MMX 300G(3) Micromax E156G Huawei E156 Huawei E176 Huawei Option 210 Capital (Option) Option 315 Capital (Option) SimU6T Capital (Simcom) SimU9T Capital (Simcom Express/PCMCIA Option GT Express Capital (Option) SIM Express 7.2 Capital (Simcom)

`

2 What are the types of 3G Data Cards ?

2

What are the types of 3G Data Cards ?

 

1.USB Type 2.Express/PCMCIA Card types

What is 3G Data Card.?

What is 3G Data Card.?

 

3G Data cards are meant for accessing internet and emails at anytime and from anywhere. Thus 3G Data Cards help us to work on the move with full email and web access .It provides Simple and instant internet access at mega fast speeds up to 3.6 Mbps. 3G data cards make us free from messy wires, Fixed Line Requirement, No Need of Cyber Cafe / Hot Spot to Access Internet. Thus your Lap top become truly mobile

Wednesday, September 22, 2010

New Cars -caprive is comming CAr review

Reviews,Technology,Cars,Bikes,Mobiles, reviews,mobile reviews,car reviews,bike reviews,




Fiat recently unveiled a more powerful variant of the Punto, christened the Punto 90 HP making it an instant competitor to the quick and loaded Hyundai i20 CRDi. Abhishek Nigam puts the diesel duo through their paces.

Diesels have changed and how. Chosen earlier primarily for efficiency and lower running costs, today's diesels are the new petrol. One look at the specs of most modern day diesels and you find that they are not only on par with their petrol siblings but in some cases even better them. Case in point is the Hyundai i20 CRDi, which easily bests its 1.2 litre petrol unit on all parameters. And now with the recently added 6-speed gearbox the gap has just widened even further. The Fiat Grande Punto too has received some additional horses thanks to the Linea's powerplant finding place under its sexy hood. So which of these two premium hatches should you plump your hard earned money on Let's find out.

Parked next to each other, it's actually difficult to choose between the two as far as looks are concerned. The Hyundai i20's design breaks away from the conventional Japanese/Korean hatchbacks that we've seen so far and adopts an approach that is extremely European. Sleekly raked A-pillars, flared wheel arches and a subtly curvaceous hood resting on a contoured front fascia is the order of the day at the front. And who can forget the attractive, sharp kink in the waistline that runs across the length of the car on either side. Its competition here however has pretty much been the benchmark as far as styling is concerned. Traditional Italian aesthetics can seldom be contested, and the Punto comes carrying the air of a classic hatchback with just the right shades of modernity. Those delicious 15 inch alloys further add to the allure of this Italian stallion..



Astar automatic

Captiva is comming പുതുമയോടെ കാപ്ടിവ വീണ്ടുംവരുന്നു

Reviews,Technology,Cars,Bikes,Mobiles,
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലുള്ള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ കാപ്ടിവയെ നിര്‍മാതാക്കളായ ഷെവര്‍ലെ നവീകരിക്കുന്നു. ഇത്തവണത്തെ പാരീസ് മോട്ടോര്‍ഷോയില്‍ പുതിയ കാപ്ടിവയെ അവതരിപ്പിക്കും. നേരിയ മുഖംമിനുക്കലുകള്‍ക്ക് പകരം രൂപഭംഗിയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ ഷെവര്‍ലെ വരുത്തിയിട്ടുണ്ട്. കാപ്ടിവയുടെ അകത്തും പുറത്തുമെല്ലാം ആരാധകര്‍ക്ക് പുതുമ കണ്ടെത്താം.



അടിമുടി മാറ്റംവരുത്തിയ ബോണറ്റാണ് നവീന കാപ്ടിവയുടെ മുഖ്യസവിശേഷത. നിലവിലുള്ള കാപ്ടിവയുടെ ചെറിയ റേഡിയേറ്റര്‍ ഗ്രില്ലിന്റെ സ്ഥാനത്ത് ഇരട്ടിയിലേറെ വലിപ്പമുള്ള വലിയ ഗ്രില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. വലിയ ഗ്രില്‍ സ്ഥാപിക്കേണ്ടി വന്നതിനാല്‍ മുന്‍ ബമ്പറിന്റെ വലിപ്പം വല്ലാതെ കുറച്ചിട്ടുണ്ട്. മുന്നിലെ സൈഡ് എയര്‍വെന്റുകളും ഇതിന് അനുസരിച്ച് നവീകരിച്ചിട്ടുണ്ട്. ഹെഡ്‌ലൈറ്റ്, ഫോഗ് ലാമ്പുകള്‍, ടെയ്ല്‍ ലാമ്പ് ക്ലസ്റ്റര്‍ എന്നിവയിലും പുതുമകള്‍ കണ്ടെത്താം.



നവീന സീറ്റ് ഫേബ്രിക്കുകള്‍, ഉയര്‍ന്ന നിലവാരമുള്ള നവീന ഇന്റീരിയര്‍, മീറ്റര്‍ കണ്‍സോളിലെ ഐസ് ബ്ലൂ ബാക്ക്‌ലൈറ്റിങ് എന്നിവയാണ് ഉള്‍വശത്തെ സവിശേഷതകള്‍. വാഹനത്തിന് പുറത്തുള്ള ശബ്ദവും എന്‍ജിന്‍ ശബ്ദവും വന്‍തോതില്‍ കുറയ്ക്കുന്ന തരത്തിലാണ് ഇന്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഷെവര്‍ലെ അവകാശപ്പെടുന്നു.



എന്‍ജിനില്‍ മാറ്റംവരുത്തുമോ എന്നകാര്യം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ എല്ലാ വേരിയന്റുകളിലും ലഭിക്കും. യു.എസ്.ബി പോര്‍ട്ട്, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവയും എല്ലാ വേരിയന്റുകളിലും ലഭിക്കുന്ന സൗകര്യങ്ങളാണ്. ടച്ച്‌സ്‌ക്രീന്‍ നാവിഗേഷന്‍ സിസ്റ്റം, പാര്‍ക്കിങ് അനായാസമാക്കുന്ന റിയര്‍വ്യൂ ക്യാമറ എന്നിവ ഉയര്‍ന്ന മോഡലുകളില്‍ ലഭ്യമാകും. 2011 ലെ ദീപാവലിയോട് അനുബന്ധിച്ച് പുതിയ കാപ്ടിവയെ ഇന്ത്യയില്‍ എത്തിക്കാനാണ് ഷെവര്‍ലെയുടെ പദ്ധതി.

Tuesday, September 21, 2010

വേണം, നല്‍കുന്ന പണത്തിനും മൈലേജ്‌

പോക്കറ്റിനൊത്തതാവണം. സൗകര്യങ്ങള്‍ കുറയരുത്. യാത്രാസുഖം പ്രധാനം. സുരക്ഷാഘടകങ്ങള്‍ അനിവാര്യം. എല്ലാത്തിനുമൊപ്പം ട്രെന്‍ഡിയുമാവണം-സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ ഒരു കാര്‍ എന്നത് മലയാളിയുടെയും പ്രധാന പരിഗണനയായിരിക്കുന്നു. കാറിനായി ചെലവഴിക്കുന്ന പണത്തിന്റെ പരമാവധി മൂല്യം ലഭിക്കണമെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെ.


ബജറ്റ്

സ്വാഭാവികമായും ആദ്യം ചെയ്യുക കാറിനായുള്ള ബജറ്റ് കണക്കാക്കുകയായിരിക്കും. വായ്പ എടുക്കുന്നുവെങ്കില്‍ 15-20 ശതമാനം ഡൗണ്‍ പേയ്‌മെന്റായി ആദ്യമേ കൊടുക്കേണ്ടിവരും. ഭവനവായ്പ ഉള്‍പ്പെടെ, എടുത്തിട്ടുള്ള എല്ലാ വായ്പകളുടേയും തിരിച്ചടവു തുക ചേര്‍ത്താല്‍, കൈയില്‍ കിട്ടുന്ന ശമ്പളത്തിന്റെ 40 ശതമാനമേ ആകാവൂ. അല്ലെങ്കില്‍ കുടുംബ ബജറ്റ് തകിടം മറിഞ്ഞേക്കും.

ലോണ്‍

വായ്പ എത്ര വര്‍ഷത്തേയ്ക്കാണ് എടുക്കുന്നതെന്നും തുക എത്രയെന്നും അടിസ്ഥാനമാക്കി ഏറ്റവും നിരക്കുകുറഞ്ഞ വായ്പ തിരഞ്ഞെടുക്കാം. സ്ഥിരപലിശയും ഫേ്‌ളാട്ടിങ് നിരക്കും ചേര്‍ത്തുള്ള പദ്ധതികളും ചില ബാങ്കുകള്‍ക്കുണ്ട്. ദീര്‍ഘകാല വായ്പയെക്കാള്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള വായ്പയാണു നല്ലത്.

ആവശ്യങ്ങള്‍ തിരിച്ചറിയുക

എത്ര രൂപ സ്വരുക്കൂട്ടാനാവുമോ അത്രയും തുക മുഴുവന്‍ ചെലവഴിക്കാവുന്ന കാര്‍ വാങ്ങണമെന്നില്ല. നഗരത്തിലാണു കൂടുതലായി യാത്ര ചെയ്യേണ്ടി വരികയെങ്കില്‍ ചെറു കാറാണ് ട്രാഫിക് കുരുക്കില്‍ യാത്രയ്ക്കും പാര്‍ക്കിങ്ങിനും സൗകര്യം. കുടുംബത്തോടൊപ്പം ദീര്‍ഘയാത്രകള്‍ വേണ്ടിവരുമെങ്കില്‍ കൂടുതല്‍ സ്ഥലമുള്ളതാവാം. സുരക്ഷിതത്വമാണ് പരിഗണനയെങ്കില്‍ പരമാവധി സുരക്ഷാ സംവിധാനങ്ങള്‍ തിരഞ്ഞെടുക്കുക.

ഇന്ധനക്ഷമത

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരിശോധനയ്ക്കു ശേഷമാണ് ഇടത്തരം കാറുകളും ചെറു കാറുകളും നിരത്തിലെത്തുന്നത്. അവര്‍ വണ്ടികളുടെ ഇന്ധനക്ഷമത പരിശോധിച്ച് അവയുടെ ഫലം പുറത്തുവിടാറുണ്ട്. ഹൈവേയിലും മറ്റുമാവും പലപ്പോഴും ഈ പരീക്ഷണമെന്നതിനാല്‍ പരിമിതികളുണ്ടെങ്കിലും നിലവില്‍ മൈലേജിന്റെ താരതമ്യപഠനത്തിന് ഏറ്റവും സഹായിക്കുന്ന ഒന്നാണിത്.

ശരിയായ വില

കാറിന്റെ വിലയെന്നു പ്രസിദ്ധപ്പെടുത്തുന്നത് പലപ്പോഴും 'അവസാന വില' ആവണമെന്നില്ല. ഉത്സവവേളകളിലും മറ്റ് അവസരങ്ങളിലും ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിക്കാറുണ്ട്. ആ ഡിസ്‌കൗണ്ട് കഴിച്ചുള്ള തുകയ്ക്ക് ഉപഭോക്താവിന് കാര്‍ നല്‍കാന്‍ ഡീലര്‍ക്ക് ആയേക്കും.

നല്ലനേരം

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍, ഏപ്രിലും സപ്തംബറും ഒഴിച്ച്, പൊതുവേ വില്പന കുറവായിരിക്കും. അവധിക്കാലവും മഴക്കാലവും വില്പന കുറയ്ക്കുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം കാര്‍ നിര്‍മാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കും തങ്ങളുടേതായ 'ടാര്‍ജറ്റ്' കൈവരിക്കേണ്ടിയും വരും. ഇത് കാര്‍വാങ്ങാന്‍ പറ്റിയ സമയമാണ്. മാസത്തിലെ അവസാന ആഴ്ചയിലും കാര്യം ഇങ്ങനെതന്നെ.

വാറന്റി

നിശ്ചിത തുകയടച്ചാല്‍ വാറന്റി കാലാവധി നീട്ടിക്കിട്ടുമെന്ന ഓഫര്‍ പലപ്പോഴുമുണ്ടാവും. പതിവ് വാറന്റി കാലാവധി കഴിഞ്ഞാല്‍ എന്തെല്ലാം കവര്‍ ചെയ്യുമെന്നറിയുക. സെയില്‍സ്മാന്‍ പറയുന്നതു കേട്ടാവരുത്, മറിച്ച് അതിന്റെ രേഖകള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കി വേണം തീരുമാനമെടുക്കാന്‍.


ആക്‌സസറീസ്

ഫേ്‌ളാര്‍ മാറ്റ്, സീറ്റ് കവര്‍, സണ്‍ സ്‌ക്രീന്‍ ഫിലിം തുടങ്ങിയവ പിടിപ്പിക്കല്‍ സാധാരണ മിക്കവരും ഷോറൂമില്‍ തന്നെ ചെയ്യിക്കുകയാണു പതിവ്. പുറത്തുള്ള ഇത്തരം കേന്ദ്രങ്ങളില്‍ മിക്കപ്പോഴും ഷോറൂമുകളിലേതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇവ ചെയ്തുകിട്ടുന്നതായി കാണുന്നു. രണ്ടിടത്തേയും നിരക്കു നോക്കിയ ശേഷം തീരുമാനമെടുക്കാം.

റീസെയില്‍ വാല്യൂ

കാഴ്ചയ്ക്കുള്ള ഭംഗിയും വൃത്തിയുമാവും പലപ്പോഴും യൂസ്ഡ് കാര്‍ വാങ്ങാനെത്തുന്നയാളെ ആദ്യം ആകര്‍ഷിക്കുക. സീറ്റും അപ്‌ഹോള്‍സറിയുമൊക്കെ വൃത്തിയായി സൂക്ഷിക്കുക.ചില മോഡലുകള്‍ക്ക് കൂടുതല്‍ വില കിട്ടും. വാങ്ങാനുദ്ദേശിക്കുന്ന കാറിന് യൂസ്ഡ് കാര്‍ വിപണിയില്‍ നിലവിലുള്ള വില അന്വേഷിക്കാം.മോഡിഫിക്കേഷനുകള്‍ നടത്താത്ത, യഥാര്‍ത്ഥ അവസ്ഥയിലുള്ള കാറിന് കൂടുതല്‍ ആവശ്യക്കാരെത്തും.

യമഹയുടെ വിലകുറഞ്ഞ ബൈക്ക്: വൈ.ബി.ആര്‍

ജപ്പാന്‍ വാഹന നിര്‍മ്മാതാവായ യമഹ വിലകുറഞ്ഞ മോട്ടോര്‍ബൈക്ക് വൈ.ബി.ആര്‍ 110 ഇന്ത്യയില്‍ അവതരിപ്പിച്ചു. വിപണിയിലെ യമഹ ബൈക്കുകളായ എഫ്‌സീ എസ്, വി മാക്‌സ്, ഗ്ലാഡിയേറ്റര്‍ എന്നിവയ്‌ക്കൊപ്പമല്ല ബൈ.ബി.ആറിന്റെ സ്ഥാനം. ക്രക്‌സ്, ആല്‍ബ, ജി ഫൈവ് എന്നിവയാണ് വിപണിയില്‍ വൈ.ബി.ആറിന്റെ കൂട്ടുകാര്‍. സ്റ്റൈലിഷ് ബൈക്കുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനെ ശ്രദ്ധിക്കേണ്ടതില്ല. ദൈനംദിന യാത്രയ്ക്ക് കുറഞ്ഞ വിലയും ഇന്ധനക്ഷമതയും ഈടുനില്‍പ്പും മികച്ച പ്രകടനവും പ്രതീക്ഷിക്കുന്നവര്‍ക്ക് വൈ.ബി.ആര്‍ തിരഞ്ഞെടുക്കാം. വി മാക്‌സിനൊപ്പം വരില്ലെങ്കിലും കാഴ്ചയില്‍ സ്റ്റൈലന്‍ തന്നെയാണ് ഈ നാലുസ്‌ട്രോക്ക് ബൈക്ക്.

106 സി.സി നാലുസ്‌ട്രോക്ക് എന്‍ജിനും നാലു സ്​പീഡ് ഗിയര്‍ബോക്‌സുമായാണ് വൈ.ബി.ആര്‍ 110 എത്തുന്നത്. 41.000 ആണ് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. നിലവിലുള്ള യമഹയുടെ എന്‍ട്രിലെവല്‍ ബൈക്ക് ആല്‍ബയുടെ നവീകരിച്ച രൂപമായി ഇതിനെ കാണാം. കൂടുതല്‍ ആകര്‍ഷകമായ മള്‍ട്ടി റിഫ്ലക്ടര്‍ ഹെഡ്‌ലൈറ്റ്, പുതിയ ഗ്രാഫിക്‌സ്, സ്‌പോര്‍ട്ടി ലുക്കിങ് ഗ്രാബ് റെയ്ല്‍സ് എന്നിവയാണ് ബൈക്കിന്റെ സവിശേഷതകള്‍. ബ്ലാക്ക്, റെഡ്, ബ്ലാക്ക് ആന്‍ഡ് റെഡ് എന്നീ മുന്നു നിറങ്ങളില്‍ വൈ.ബി.ആര്‍ തിരഞ്ഞെടുക്കാം.

ഇലക്ട്രിക്ക് സ്റ്റാര്‍ട്ടുള്ള എയര്‍കൂള്‍ഡ് നാലുസ്‌ട്രോക്ക് എസ്.ഒ.എച്ച്.സി എന്‍ജിനാണ് വൈ.ബി.ആറിന് കരുത്ത് പകരുന്നത്. 7.6 പി.എസ് ശക്തിയും 7.85 എന്‍.എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. സെഗ്മെന്റിലെ മറ്റു ബൈക്കുകളോട് പിടിച്ചുനില്‍ക്കാന്‍ തക്കതാണ് എന്‍ജിന്റെ കരുത്തും പ്രകടനവും. തിരക്കേറിയ സ്ഥലങ്ങളില്‍ അടിക്കടി ഗിയര്‍മാറ്റാതെ സ്വസ്ഥമായി സഞ്ചരിക്കാവുന്ന ബൈക്കാണിതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. 13 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.

പ്രീമിയം സെഗ്മെന്റിനു പുറമെ എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ വിലകുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വൈ.ബി.ആറിന്റെ വരവ്. ബജാജിന്റെ വിലകുറഞ്ഞ കുട്ടി പള്‍സറിന് വിലണിയില്‍നിന്ന് വന്‍ പ്രതികരണം ലഭിച്ചിരുന്നു. സുസുക്കി പഴയ മാക്‌സ് 100 നാലു സ്‌ട്രോക്ക് എന്‍ജിനുമായി വീണ്ടും അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. യമഹയുടെ ആര്‍.എക്‌സ് 100 ഇന്ധനക്ഷമതയോടെ തിരിച്ചെത്തുന്നുവെന്നും വാര്‍ത്തയുണ്ട്. ഉത്തര്‍പ്രദേശിലെ സൂരജ്പൂര്‍ ഹരിയാനയിലെ ഫരീദാബാദ് എന്നിവിടങ്ങളിലെ പ്ലാന്റുകളിലാണ് യമഹ ഇന്ത്യ മോട്ടോര്‍ ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്.

220 സി.സി എന്‍ജിനുമായി പുതിയ അവഞ്ചര്‍ :Avencher 220 CC

ബജാജിന്റെ ക്രൂസര്‍ ബൈക്കായ അവഞ്ചര്‍ കരുത്തേറിയ എന്‍ജിനുമായി വിപണിയിലെത്തി. അവഞ്ചര്‍ 220 ഡി.ടി.ഐയില്‍ ഏതാനും നേരിയ പരിഷ്‌കാരങ്ങളും ബജാജ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ഒറ്റനോട്ടത്തില്‍ ഇവ ശ്രദ്ധയില്‍ പെടണമെന്നില്ല.ഇന്ധന ടാങ്കിന് മുകളിലുള്ള ബാറ്ററി ചാര്‍ജ്ജ് ലെവല്‍ ഇന്‍ഡിക്കേറ്റര്‍, മെയ്ന്റനന്‍സ് ഫ്രീ ബാറ്ററി, ബാറ്ററിയില്‍നിന്ന് നേരിട്ട് വൈദ്യുതി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെഡ്‌ലൈറ്റ് തുടങ്ങിയവ പുതിയ അവഞ്ചറിന്റെ സവിശേഷതകളാണ്.

പ്രധാനമാറ്റം ബൈക്കിന്റെ എന്‍ജിനില്‍തന്നെ. പഴയ നാലു സ്‌ട്രോക്ക് എയര്‍- ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ 198.1 സി.സി എന്‍ജിന്‍ ബജാജ് നീക്കം ചെയ്തിട്ടുണ്ട്. പള്‍സര്‍ 220 ഡി.ടി.എസ്.ഐയിലുളള 219.8 സി.സി കാര്‍ബറേറ്റര്‍ ഫെഡ് നാലു സ്‌ട്രോക് ഓയില്‍കൂള്‍ഡ് എന്‍ജിനാണ് പുതിയ അവഞ്ചറില്‍. 8400 ആര്‍.പി.എമ്മില്‍ 19 ബി.എച്ച്.പി പരമാവധി കരുത്തും 7000 ആര്‍.പി.എമ്മില്‍ 1.78 കെ.ജി.എം പരമാവധി ടോര്‍ക്കും എന്‍ജിന്‍ നല്‍കും.ഷോക്ക് അബ്‌സോര്‍ബറുകള്‍, ബ്രേക്കുകള്‍ എന്നിവയെല്ലാം പഴയതു തന്നെ. 69,000 രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. 18 മാസത്തെ വാറണ്ടി ബജാജ് അവഞ്ചറിന് നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്.

ഇന്ത്യയിലെ ഒരു ബൈക്ക് നിര്‍മ്മാതാവ് പുറത്തിറക്കിയ ആദ്യ ക്രൂസര്‍ ബൈക്കെന്ന സവിശേഷത ബജാജ് അവഞ്ചറിനുണ്ട്. ബജാജ് എലിമിനേറ്ററില്‍നിന്ന് കടംകൊണ്ട കാവാസാക്കിയുടെ എന്‍ജിന്‍ ആയിരുന്നു ആദ്യം അവഞ്ചറില്‍. പിന്നീട് ഇത് നീക്കി പള്‍സറിലുള്ള 178.6 സി.സി ഡി.ടി.എസ്.ഐ എന്‍ജിന്‍ സ്ഥാപിച്ചിരുന്നു. 2007 ല്‍ അവഞ്ചറിന്റെ കരുത്ത് വീണ്ടും 200 സി.സിയായി ഉയര്‍ത്തി.

സുസുക്കിയുടെ സ്ലിങ്‌ഷോട്ട് 125

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ യാത്രാ ബൈക്കായ (സ്‌പോര്‍ട്‌സ് ബൈക്കല്ല) സ്ലിങ് ഷോട്ട് 125 അവതരിപ്പിച്ചു. ദൈനംദിന യാത്രകള്‍ക്കായി ബൈക്കിനെ ആശ്രയിക്കുന്നവരെ ലക്ഷ്യംവച്ചാണ് സ്ലിങ് ഷോട്ട് എത്തുന്നത്. വിപണിയിലുള്ള കമ്യൂട്ടര്‍ ബൈക്കുകളോട് കിടപിടിക്കുന്ന സ്റ്റേലിങ്, പെര്‍ഫോമന്‍സ് എന്നിവയോടെയാണ് സുസുക്കിയുടെ 125 സി.സി ബൈക്ക് എത്തുന്നത്. ഹീറോഹോണ്ട ഗ്ലാമര്‍, ഹോണ്ട സി.ബി ഷൈന്‍, സി.ബി.എഫ് സ്റ്റണ്ണര്‍, ടി.വി.എസ് ഫ്‌ളെയിം, യമഹ വൈ.ബി.ആര്‍ എന്നിവയാകും വിപണിയില്‍ സ്ലിങ് ഷോട്ടിന്റെ എതിരാളികള്‍.

സുസുക്കിയുടെ ബൈക്കുകളായ ജി.എസ്.എക്‌സ് ആര്‍ 1000, ജി.എസ് 150 ആര്‍ എന്നിവയുടെ സ്വാധീനം സ്ലിങ്‌ഷോട്ടില്‍ കാണാം. നവീന രൂപഭംഗിയുള്ള ഹെഡ് ലാമ്പാണ് ബൈക്കിന്റെ മുഖ്യ ആകര്‍ഷണം. വിലകുറഞ്ഞ വേരിയന്റുകളില്‍ സ്റ്റീല്‍ റിമ്മുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകളില്‍ ലൈറ്റ് വെയ്റ്റ് അലുമിനിയം അലോയ് വീലുകള്‍ ലഭിക്കും.

സുസുക്കിയുടെ സിയുസ്, ഹീറ്റ് എന്നിവയുടെ പ്ലാറ്റ്‌ഫോം പങ്കുവയ്ക്കുന്ന ബൈക്കാണ് സ്ലിങ് ഷോട്ട്. എയര്‍ കൂള്‍ഡ് നാലു സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എസ്.ഓ.എച്ച്.സി എന്‍ജിനാണ് ബൈക്കിലുള്ളത്. 8.5 ബി.എച്ച്.പി പരമാവധി കരുത്തും 1.02 കെ.ജി.എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. അഞ്ചു സ്​പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കിലുള്ളത്. ബി.എസ് മൂന്ന് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് സ്ലിങ് ഷോട്ട്.

സ്റ്റീല്‍ റിം ചക്രങ്ങളും ഡ്രം ബ്രേക്കുകളുമുള്ള സ്ലിങ് ഷോട്ടിന് 46,253 രൂപയാണ് മുംബൈയിലെ എക്‌സ്‌ഷോറൂം വില. അലോയ് വീലുകള്‍ ഘടിപ്പിച്ച ഉയര്‍ന്ന വേരിയന്റിന് 1,000 രൂപകൂടി അധികം നല്‍കണം. നാലു നിറങ്ങളില്‍ സ്ലിങ് ഷോട്ട് തിരഞ്ഞെടുക്കാം. മെറ്റാലിക് മസ്റ്റാര്‍ഡ് എലോ, മെറ്റാലിക് ഫോക്‌സ് ഓറഞ്ച്, കാന്‍ഡി ആന്ററസ് റെഡ്, പേള്‍ നെബുലാര്‍ ബ്ലൂ എന്നിവയാണ് നിറങ്ങള്‍. മുന്‍ ഡിസ്‌ക് ബ്രേക്കുകളുള്ള സ്ലിങ് ഷോട്ട് ആഴ്ചകള്‍ക്കകം വിപണിയിലെത്തും.

യമഹയുടെ വി മാക്‌സ്; വില 20 ലക്ഷം

എഫ്.സി, വൈ.സഡ്.എഫ് ആര്‍ 15 എന്നിവ വന്‍ ജനപ്രീതി നേടിയതിനു പിന്നാലെ മസില്‍ ബൈക്കായ വി മാക്‌സ് യമഹ ഇന്ത്യയില്‍ അവതരിപ്പിച്ചു. ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വി മാക്‌സുകള്‍ തിരഞ്ഞെടുത്ത ഡീലര്‍മാര്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കരുത്തുറ്റ പ്രകടനവും അതിവേഗ ആക്‌സിലറേഷനുമാണ് വി മാക്‌സിന്റെ മുഖമുദ്ര. 20 ലക്ഷമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.



യമഹ ഇന്ത്യയില്‍ എത്തിച്ച അന്താരാഷ് ട്ര വിപണിയിലെ മൂന്നാമത്തെ ബൈക്കാണ് വി മാക്‌സ്. അമേരിക്കയിലെ വമ്പന്‍ വി ഏയ്റ്റ് കാറുകളുടെ ഇരുചക്രരൂപമായാണ് വി മാക്‌സ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രകടനത്തിലും ആക്‌സിലറേഷനിലും വി മാക്‌സ് ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞുവെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. 1679 സി.സി വി ഫോര്‍ എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. 200 ഹോഴ്‌സ്​പവര്‍ ശക്തിയും 166.8 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. പരമാവധി വേഗത്തിലെത്താന്‍ വി മാക്‌സിന് 11 സെക്കന്റുകള്‍ മതി.

ലോക വിപണിയില്‍ എടുത്തു പറയത്തക്ക മത്സരം നേരിടാത്ത ബൈക്കാണ് വി മാക്‌സെന്ന് യമഹ അവകാശപ്പെടുന്നു. മത്സരിച്ച് വിജയിക്കാന്‍തക്ക ശേഷിയുള്ള ബൈക്കുകള്‍ അധികമൊന്നും ഇല്ലത്രെ. അതിനാല്‍ യമഹയുടെ മറ്റുമോഡലുകളെക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് ലോകമെങ്ങും വി മാക്‌സിനുള്ളത്. 2,395 എം.എം നീളവും, 820 എം.എം വീതിയും 1,190 എം.എം ഉയരവുമുണ്ട് വി മാക്‌സിന്. 140 എം.എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഭാരം 310 കിലോഗ്രാം. 15 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. ഫോര്‍ സ്‌ട്രോക്, ഡി.ഒ.എച്ച്.സി, നാല് വാല്‍വ്, വി ടൈപ്പ് നാല് സിലിണ്ടര്‍ എന്‍ജിനാണ് വി മാക്‌സിലുള്ളത്.



യുവാക്കളെ ലക്ഷ്യംവച്ച് ഇന്ത്യയിലെത്തിച്ച മസില്‍ ബൈക്ക് വി മാക്‌സിന്റെ ബ്രാണ്ട് അംബാസഡര്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാമാണ്. ന്യൂഡല്‍ഹിയില്‍ നടന്ന വി മാക്‌സ് പുറത്തിറക്കിയ ചടങ്ങില്‍ ജോണ്‍ എബ്രഹാമും പങ്കെടുത്തിരുന്നു. ഇന്ത്യയിലെ യുവാക്കളുടെ ഹരമായി മാറിയ എഫ്.സി- 16, എഫ്.സി- എസ്, ഫെയ്‌സര്‍ എന്നിവയുടെ ലിമിറ്റഡ് എഡിഷന്‍ മോഡലുകളും ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. പുതിയ നിറങ്ങളും വൈറ്റ് അലോയ് വീലുകളുമായാണ് ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ എത്തുന്നത്. വിവിധ മോഡലുകള്‍ 3,000 എണ്ണംവീതം മാത്രം നിര്‍മ്മിയ്ക്കും. വിവിധ സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കുകളുടെ വില ഇവയാണ്: എഫ്.സി- 16: 66,500, എഫ്.സി- എസ്: 68,500, ഫെയ്‌സര്‍: 73,500 (എക്‌സ് ഷോറൂം ന്യൂഡല്‍ഹി).


 
Copyright Mallu Boss!!! All Rights Reserved
Powered by Alat Rekaman
ProSense theme created by Dosh Dosh and The Wrong Advices.
Blogerized by Bonard Alfin Forum Distorsi.